ഒരു മുസ്ലിം കവിത

തോക്കു ധരിച്ച്
പതുങ്ങി നിന്ന്
നാടു മുടിക്കുന്ന
പിശാചാണ്
അക്ഷരങ്ങള്‍

ആളാതെ,
അണയാതെ
എരിഞ്ഞു കൊണ്ടേയിരിക്കുന്ന
പകയുടെ
ഉമിത്തീയാണ്
വാക്കുകള്‍

ചതിയുടെ
വൃത്തത്തിലാണ്
ആശയങ്ങള്‍ വെരോടുന്നത്

വരികളില്‍
കട്ടപിടിച്ച ചോരയും
വരികള്‍ക്കിടയില്‍
രൂക്ഷമായ അന്ധതയും
ഒളിപ്പിച്ചിട്ടുമുണ്ട്‌..............

കരഞ്ഞു പിറക്കും മുമ്പേ
ആരോ
നെറ്റിയില്‍ കൊത്തിവെച്ച

കറുത്ത മേല്‍വിലാസങ്ങള്‍ക്കിടയില്‍,
വളച്ചൊടിച്ച
നാനാര്‍ത്ഥങ്ങള്‍ക്കും
ദുര്‍വ്യാഖ്യാനങ്ങളുടെ ചിറകില്‍
പെരുമ്പറ മുഴക്കുന്ന
അരൂപികള്‍ക്കുമിടയില്‍
ഞെരിഞ്ഞമരുമ്പോഴും
ഞാന്‍
ഒന്ന് മൂരിനിവരുക പോലും ചെയ്യില്ല.

ജ്വലിക്കുന്ന
സമവാക്ക്യങ്ങളുമായി
എന്നെ
പകര്‍ന്നെടുക്കാന്‍
വരും
ഒരു സഹൃദയനെങ്കിലും

ഉറപ്പ്.....

1 comment:

  1. വരികളില്‍
    കട്ടപിടിച്ച ചോരയും
    വരികള്‍ക്കിടയില്‍
    രൂക്ഷമായ അന്ധതയും
    ഒളിപ്പിച്ചിട്ടുമുണ്ട്‌..............

    ReplyDelete

നിങ്ങള്‍ എന്ത് പറയുന്നു എന്നറിയാന്‍ താല്പര്യമുണ്ട്